. കര്‍ഷകന്‍ തന്റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നതുപോലെയാണെന്നും കര്‍ഷകന്റെ വിയര്‍പ്പിന് വില നല്‍കാതെ അവന്റെ വിളകളെ വെട്ടി നശിപ്പിച്ചത് തീര്‍ത്തും ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു. വിഷയം വൈദ്യുതി വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പി പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഗസ്റ്റ് ഹൗസില്‍ നിന്ന് സമാധിവരെ കാല്‍നടയായി ഒരു സ്ലിപ്പര്‍ ചെരിപ്പും സാധാ ഷര്‍ട്ടും മുണ്ടും ധരിച്ചാണ് മന്ത്രി എത്തിയതെന്നും അധികാരത്തിന്റെ പാരമ്യത്തില്‍ അതിമാനുഷികനായ ആരോ ആണ് ഭരണചക്രത്തിന്റെ അമരത്തിരിക്കുന്നതെന്ന് ഒളിഞ്ഞും തെളിഞ്ഞും ബോധ്യപ്പെടുത്തിത്തരാറുളള ആളുകള്‍ക്കിടയില്‍ ഇങ്ങനൊരു മനുഷ്യന്‍ അത്ഭുതമായിരിക്കുന്നു എന്നും അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ വിപണിയിലിറക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തിലാണ് വിപണിയിലെത്തിക്കുക
നിര്‍മ്മാണം നടത്തി എന്നതുകൊണ്ട് ഇനി ഇളവുകള്‍ ഉണ്ടാകില്ല. ഇത്തരം അനധികൃതവും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തുടക്കത്തില്‍ തന്നെ തടയുന്നതിനും ഭൂമിയുടെ തരം അതേ നിലയിൽ സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്